|

ഗന്ധമാദനം
കനിമോൾ
മണ്ണുലർന്നതിൻ മണം വായുവിൽ പൊന്തുന്നുണ്ട് വന്നടുക്കയായ് വേനൽ; ഗൂഢഭാഷതൻ പൊരുൾ
ചാഞ്ഞു കൈവിരൽ നീട്ടി ചമ്പകം, പുരാതന വാങ്മയാകാശത്തിൽ തൻ കാമന കുറിയ്ക്കയായ് ഋതുരൂപകങ്ങളായ് വിരലഗ്രത്തിൽ, പുഷ്പ മുകുളം; നൃത്തോദ്യുക്ത- ശില്പകന്യതൻ താളം.
കാറ്റിലൂടൊലിക്കുന്നു കശുമാമ്പൂവിൻ മദ ചാരുവാമുടൽ ഗന്ധം നാട്ടിടവഴിയ്ക്കെങ്ങും.
വയണച്ചോട്ടിൽ കാറ്റ് പതുങ്ങിക്കിടക്കുന്നു വരവായ് വേനൽ- മന്ത്രമുഖരം ഇലത്തൂവൽ
നാട്ടുമാവിലും, കടും പച്ചയിൽ വെട്ടം ചിന്നും കാട്ടിലഞ്ഞിതൻ മേലും മണക്കും നക്ഷത്രങ്ങൾ..
നീലരാത്രിയിൽ, പാല പ്പൂവുകൾ വിരിക്കുന്ന പ്രേമശയ്യയിൽ, രാഗോ- ാദിയാം കുളിർക്കാറ്റിൽ
താണുവന്നുദിക്കുന്നു ചന്ദ്രിക; ഗന്ധർവ്വന്റെ കാവ്യനീലമാം പ്രാണ സ്പന്ദവും കാതോർത്താവാം.
ഇാവിരുട്ടുമ്പോൾ, നിലാ പ്പാൽമണം കടയുമ്പോൾ പാരിജാതത്തിൻ ഭ്രാന്ത- ചുംബനം; സമ്മോഹനം!
ഉത്സവപ്പെരുന്താളം പോലെ തീപ്പിടിക്കുന്നു ചെന്നിറം, മരങ്ങളിൽ മദപ്പാടൊലിക്കുന്നു..
ഏറ്റവും പ്രിയപ്പെട്ടൊ- രാൾക്കൊരു പൂവും തേടി കാറ്റിലൂടേതോ പുരാ കാമുകാനുത്തനായ്
ഗന്ധമാദനം കട- ന്നിങ്ങനെയദൃശ്യനായ് സഞ്ചരിക്കുന്നുണ്ടാവാം വാഴ്‌വിലൂടനന്തമായ്
അവനെത്തുമ്പോൾ ചിരിച്ചുലയും മരങ്ങളും അവനെത്തൊടാൻ വിരൽ നീട്ടുന്നു ചരാചരം
അരുതെന്നാജ്ഞാപിക്കും വർഷഖഡ്ഗങ്ങൾ-അപ്പോൾ അരങ്ങിൽ തിരശ്ശീല നിവർത്തും ജലം; കാലം
|